ആദരാഞ്ജലികൾ
മലയാളത്തിലെ പ്രശസ്തയായ കവയിത്രിയും കേരളത്തിൻ്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവുമായ സാമൂഹിക,പാരിസ്ഥിതിക പ്രവർത്തകയുമാണ് സുഗതകുമാരി ടീച്ചർ.1934 ജനുവരി 22-ന് ആറന്മുളയിലെ വാഴുവേലി തറവാട്ടിൽ ജനിച്ചു.സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ ബോധേശ്വരൻ്റെയും വി.കെ.കാർത്യായിനി അമ്മയുടെയും മകളായാണ് സുഗതകുമാരി ടീച്ചർ ജനിച്ചത്.അഭയ ഗ്രാമം,അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം,മാനസിക രോഗികൾക്കു വേണ്ടി പരിചരാണാലയം എന്നിങ്ങനെ കേരളത്തിൻ്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്.സംസ്ഥാന വനിതാ കമ്മീഷൻ്റെ പ്രഥമ അദ്ധ്യക്ഷയായിരുന്നു.സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി ടീച്ചർ അശ്രാന്തം പരിശ്രമിച്ചിരുന്നു1968-ലും 1978-ലും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.2006-ൽ പത്മശ്രീ ലഭിച്ചു.സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.തിരുവനന്തപുരം ജവഹർ ബാലഭവൻ്റെ പ്രിൻസിപ്പലായിരുന്നു.തളിർ എന്ന മാസികയുടെ പത്രാധിപരായിരുന്നു.പ്രകൃതി സംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി.സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്.
ഭർത്താവ് ഡോ.കെ.വേലായുധൻ നായർ.മകൾ ലക്ഷ്മി.മരുമകൻ:ഹരി(യു.എൻ). അദ്ധ്യാപികയും വിദ്യാഭ്യാസ വിദഗ്ധയുമായ ഹൃദയകുമാരി,പ്രഫ.സുജാതകുമാരി എന്നിവർ സഹോദരിങ്ങളാണ്.
സുഗതകുമാരി ടീച്ചറിൻ്റെ കവിതകൾ :അമ്പലമണി,ഗജേന്ദ്രമോക്ഷം,കാളിയ മർദ്ദനം,കൃഷ്ണ നീയെന്നെ അറിയില്ല,കുറിഞ്ഞിപ്പൂക്കൾ,നന്ദി,ഒരു സ്വപ്നം,പവിഴ മല്ലി,രാത്രിമഴ,പെൺകുഞ്ഞ്.23-12-2020 ൽ അന്തരിച്ചു.
No comments:
Post a Comment