Wednesday, June 4, 2025

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം 

____________________________________________ 

                  വി.ബി.ഭാഗ്യരാജ്  


എല്ലാ വർഷവും ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഗോളതലത്തിൽ അവബോധം സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.


    ചരിത്രം 

---------------------

മനുഷ്യനും പരിസ്ഥിതിയും എന്ന വിഷയത്തിൽ 1972 ജൂൺ അഞ്ചു മുതൽ 16 വരെ സ്റ്റോക്ക് ഹോമിൽ ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി രാഷ്ട്രത്തലവന്മാർക്കായി നടത്തിയ സമ്മേളനത്തിലാണ് പരിസ്ഥിതി ദിനാചരണം നടത്താനുള്ള ആദ്യ തീരുമാനം ഉണ്ടായത്.1974 ജൂൺ അഞ്ചിനായിരുന്നു ആദ്യ പരിസ്ഥിതി ദിനാചരണം.1974-ൽ, " ഒരേയൊരു ഭൂമി" എന്ന പ്രമേയത്തോടെ അമേരിക്കയിലെ സ്പോക്കെയ്നിലാണ് ആദ്യത്തെ ലോക പരിസ്ഥിതി ദിനം ആചരിച്ചത്.അന്നു മുതൽ എല്ലാവർഷവും ഒരു പ്രത്യേക പരിസ്ഥിതി വിഷയവുമായി ഈ ദിനം ആചരിക്കുന്നു .യു.എൻ പൊതുസഭയുടെ തീരുമാന പ്രകാരം United Nations Environment programme (UNEP) നിലവിൽ വന്നതും ജൂൺ അഞ്ചിനായിരുന്നു.ലോകമെമ്പടുമുള്ള ഏകദേശം നൂറ്റിനാൽപ്പത്തി മൂന്നിലധികം രാജ്യങ്ങൾ ഈ ദിനം ആചരിക്കുന്നു.എല്ലാ വർഷവും വ്യത്യസ്ത രാജ്യങ്ങളാണ് ഈ ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്.ഈ വർഷം ആതിഥേയത്വം വഹിക്കുന്ന രാജ്യം ദക്ഷിണ കൊറിയയാണ്.2011-ലും , 2018-ലും ഭാരതമായിരുന്നു ആതിഥേയത്വം വഹിച്ച രാജ്യം.


ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ തീം : ' Beat the Plastic Pollution' എന്നതാണ്.പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും വളരെ വലുതാണ്.പ്ലാസ്റ്റിക് കത്തുമ്പോൾ പുറത്തുവരുന്ന വിഷപദാർത്ഥങ്ങളായ ഡയോക്സിനുകൾ കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.കൂടാതെ ആസ്മ, അലർജി തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കാരണവുമാണ് ഡയോക്സിനുകൾ.

പ്ലാസ്റ്റിക് കത്തുമ്പോൾ അന്തരീക്ഷത്തിൽ കലരാൻ സാധ്യതയുള്ള വിഷവാതകമാണ് കാർബൺ മോണോക്സൈഡ്.ഇതിനു നിറവും ഗന്ധവുമില്ല.ഇത് രക്തത്തിലെ ഹീമോഗ്ലോബിനുമായി കലർന്ന് കാർബോക്സിഹീമോഗ്ലോബിൻ(കാർബമിനോ ഹീമോഗ്ലോബിൻ) എന്ന പദാർത്ഥം ഉണ്ടാക്കുന്നു.ഇത് ഓക്സിജൻ ശ്വാസകോശത്തിൽ നിന്നും പേശികളിൽ എത്തുന്നതിന് തടസം സൃഷ്ടിക്കുന്നു.ലോകത്ത് പ്രതിവർഷം 430 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉല്പാദിപ്പിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.അതിൽ മൂന്നിൽ രണ്ട് ഭാഗവും ഹ്രസ്വകാല ഉൽപ്പന്നങ്ങളാണ്,അവ ഉടൻതന്നെ മാലിന്യമായി മാറുകയും സമുദ്രം നിറയ്ക്കുകയും പലപ്പോഴും മനുഷ്യന്റെ ഭക്ഷ്യ ശൃംഖലയിലേക്ക് കടക്കുന്നു.അതുകൊണ്ട് പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കുക എന്ന സന്ദേശം ഉയർത്തി പിടിക്കുന്ന 2025-ലെ ലോക പരിസ്ഥിതിദിനത്തിന്റെ പ്രസക്തി വളരെ വലുതാണ്.പ്ലാസ്റ്റിക് ഉപയോഗം നിരസിക്കുക,കുറയ്ക്കുക, പുനരുപയോഗം ചെയ്യുക എന്നിവ ഇതിനുള്ള പരിഹാരമാർഗ്ഗങ്ങളാണ്.


   പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ 

-------------------------------------------------------------------

*പരിസ്ഥിതി അവബോധം:

പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.


*സംരക്ഷണ പ്രവർത്തനങ്ങൾ:

വായു, ജലം,മണ്ണ് എന്നിവയുടെ മലിനീകരണം കുറയ്ക്കുന്നതിനും വന്യ ജീവികളെ സംരക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുകയും ചെയ്യുക.


*ആഗോള സഹകരണം:

പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക.


 പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെയും വരും തലമുറയുടെയും നിലനിൽപ്പിന് അനിവാര്യമാണ്.അതിനാൽ പരിസ്ഥിതി ദിനാചരണം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്താൻ സഹായിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജവും നൽകും.




Saturday, May 24, 2025

വായിച്ചോക്കാ

 മന്ദാരം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് വായിച്ചോക്ക.കേരളത്തിലെ 135 എഴുത്തുകാരുടെ കവിതകൾ ഈ  പുസ്തകത്തിലുണ്ട്.



മൈസൂർ പാക്കിന്റെ ചരിത്രം

 മൈസൂർ പാക്കിന് പാക്കിസ്ഥാനുമായി എന്തു ബന്ധമാണുള്ളത്?

_______________________________________________


ലോകപ്രശസ്തമായ ഒരു ഭക്ഷണമാണ് മൈസൂർ പാക്ക്.ഇന്ത്യാ-പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ വ്യാപാരികൾ 'മൈസൂർ പാക്ക്' എന്ന പേരിലെ പാക്ക് എന്ന വാക്ക് നീക്കം ചെയ്ത് ശ്രീ എന്ന് ചേർത്തതോടെ ഈ ഭക്ഷണത്തെക്കുറിച്ചുള്ള ചർച്ചകൾ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്.യഥാർത്ഥത്തിൽ മൈസൂർ പാക്ക് എന്ന പേരിന് പാകിസ്ഥാനുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ല.

മൈസൂർ ഭരിച്ചിരുന്ന കൃഷ്ണരാജ വാഡിയാർ നാലാമന്റെ (1902-1940) ഭരണകാലത്തോളം പഴക്കം ഈ ഭക്ഷണത്തിന്റെ ചരിത്രത്തിനുണ്ട് .കൃഷ്ണരാജ വാഡിയാർ വലിയ ഭക്ഷണപ്രീയനായിരുന്നു.അതിനാൽ അദ്ദേഹം തന്റെ അംബാ വിലാസ് പാലസിൽ  നല്ലൊരു ദേഹണ്ണപ്പുരയുണ്ടാക്കി. അതിൽ പാചകക്കാരനായി കാകാസുര മാദപ്പ(മാടപ്പ) എന്നൊരാളെ പ്രധാന പാചകക്കാരനായി നിയമിച്ചു. പാചകകലയിൽ വളരെ വിദഗ്ധനായിരുന്നു മാടപ്പ.പുതിയ റെസിപ്പികൾ പരീക്ഷിക്കുകയും അതിൽ മികച്ചവ രാജാവിന് നൽകി പ്രശംസ ഏറ്റുവാങ്ങുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു.ഒരിക്കൽ കൊട്ടാരം ദേഹണ്ണപ്പുരയിൽ കാകാസുര മാടപ്പ കടലപ്പൊടി, പഞ്ചസാര, നെയ്യ് എന്നിവ കുറുക്കി ഒരു വിഭവമുണ്ടാക്കി. വൈകുന്നേര ഭക്ഷണത്തിനൊപ്പം കൃഷ്ണരാജ വാഡിയാർ നാലാമന് അത് വിളമ്പി. ആ വിഭവത്തിന്റെ രുചി ഏറെ രസിച്ച രാജാവ് ദേഹണ്ണപ്പുരയിൽ നിന്ന് മാടപ്പയെ അകത്തേക്ക് വിളിച്ചു. "എന്താണീ വിഭവത്തിന്റെ പേര്?" മാടപ്പയ്ക്ക് അപ്പോൾ തോന്നിയ പേര് രാജാവിനോട് പറഞ്ഞു : മൈസൂർ പാക്ക് !.പലഹാരം വളരെയധികം ഇഷ്‌ടപ്പെട്ട രാജാവ് കൊട്ടാരത്തിന് സമീപം ഒരു പലഹാരക്കട തുടങ്ങാൻ ആവശ്യപ്പെട്ടു. കകാസുര മാടപ്പയുടെ പിൻമുറക്കാർ ഇപ്പോഴും മൈസൂർ പാക്ക് നിർമാണം തുടരുന്നു. ഗുരു സ്ട്രീറ്റ് മാർട്ട് ഇപ്പോഴും മൈസൂരു നഗരത്തിൽ പ്രശസ്തമാണ്.പ്രധാനമായും രണ്ട് മൈസൂർ പാക്കാണ് ഇവർ നിർമിക്കുന്നത്. കടലപ്പൊടിയുടെയും പശുവിൻ നെയ്യിന്റെയും അനുപാതത്തിലുള്ള ചെറിയ വ്യത്യാസമാണ് ഇതിന്റെ മാറ്റം.

മൈസൂർ കൊട്ടാരുവുമായി ബന്ധപ്പെട്ടതാണ് മൈസൂർ പാക്കിന്റെ ചരിത്രം.രാജാസ്ഥാനിലെ വ്യാപാരികൾ കരുതുന്ന പോലെ പാകിസ്ഥാനുമായി ഈ പലഹാരത്തിന് യാതൊരു ബന്ധവുമില്ല.'പാക്ക് 'എന്ന കന്നഡ വാക്കിന്റെ അർത്ഥം മധുരം എന്നാണ്.

തയ്യാറാക്കിയത്: വി.ബി.ഭാഗ്യരാജ് ഇടത്തിട്ട 


Tuesday, May 13, 2025

തോമസ് ഹാർവാർഡ് സായിപ്പ്

 [ കഥ ]


തോമസ് ഹാർവാർഡ് സായിപ്പ്

------------------------------------------------------------------


                                വി.ബി.ഭാഗ്യരാജ് 

തോമസ് ഹാർവാർഡ് എന്ന സായിപ്പിന്റേതായിരുന്നു ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന അഞ്ചേക്കർ സ്ഥലവും വില്ലയുമെന്ന് അച്ഛനും അമ്മയും കുട്ടിക്കാലം മുതൽ പറഞ്ഞു തന്നിട്ടുണ്ട്.ബാല്യകാലം മുതൽ സായിപ്പിന്റെ കഥകൾ കേൾക്കാൻ ഞങ്ങൾക്ക് വലിയ ഇഷ്ടമായിരുന്നു.അച്ഛൻ സമയം കിട്ടുമ്പോഴൊക്കെ എനിക്കും പെങ്ങൾക്കും സായിപ്പിന്റെ കഥകൾ പറഞ്ഞു തരുമായിരുന്നു.അച്ഛന് ഈ കഥകൾ ലഭിച്ചത് അച്ഛന്റെ അച്ഛനിൽ നിന്നുമാണ് . അതായത് ഞങ്ങളുടെ അപ്പൂപ്പനിൽ നിന്നുമാണ് . അപ്പൂപ്പൻ ഭാരത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപാണ് ജനിച്ചത്.അച്ഛനാകട്ടെ ഭാരതം റിപ്പബ്ലിക്കായ ശേഷവും . അതിനാൽ അച്ഛൻ പറഞ്ഞു തരുന്ന കഥകളിൽ ചരിത്രവും , സംസ്കാരവും , രാഷ്ട്രീയവുമൊക്കെ നിറഞ്ഞു നിന്നിരുന്നു . കുട്ടികളായിരുന്ന ഞങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ കഥകൾ പറഞ്ഞു തരുന്നതിൽ അച്ഛൻ മിടുക്കനാണ്. കൂടുതലും തോമസ് ഹാർവാർഡ് സായിപ്പിനെക്കുറിച്ചുള്ള കഥകളാണ് അച്ഛൻ കുട്ടിക്കാലത്ത് പറഞ്ഞു തന്നിട്ടുള്ളത്. തോമസ് ഹാർവാർഡ് സായിപ്പിന്റെ കാലഘട്ടം മുതൽ ഇന്നോളം ഈ വില്ല നിൽക്കുന്ന സ്ഥലത്തിന് വല്യ മാറ്റമില്ലെന്നാണ് അച്ഛനിൽ നിന്നും , അപ്പൂപ്പനിൽ നിന്നും ഞങ്ങൾ മനസ്സിലാക്കിയത്.അതിനെ സാധൂകരിക്കുന്നതാണ് സായിപ്പ് ഇവിടെ മറന്നു വെച്ചിട്ടു പോയ വില്ലയുടെയും പറമ്പിന്റെയും പണ്ടത്തെ ഫോട്ടോകൾ.പറമ്പ് നിറയെ കാപ്പിയും, ഏലവും ,കവുങ്ങും , തെങ്ങും നിറഞ്ഞതാണ് അന്നുമിന്നും.

1946 ഡിസംബർ മാസത്തിൽ തോമസ് ഹാർവാർഡ് സായിപ്പും ഭാര്യമേരിയും ഈസ്റ്റ് ഹാമിലേക്ക് തിരികെ പോയി.അന്ന് സായിപ്പിന്റെ ഉറ്റസുഹൃത്ത് ആയിരുന്ന ഗോവിന്ദൻ അപ്പൂപ്പന് കൈമാറിയതാണ് ഈ ഭൂമിയും വില്ലയും.അതും നയാ പൈസ വാങ്ങാതെ.അപ്പൂപ്പൻ ഇവിടേക്ക് സ്ഥിരമായി എത്തി തുടങ്ങിയത് സായിപ്പിന്റെ മകൾ സൂസനെ ഗവേഷണത്തിൽ സഹായിക്കാനാണ്.സൂസൻ തിരുവിതാംകൂറിലും മലബാറിലും കാണപ്പെടുന്ന ചില ഔഷധ സസ്യങ്ങളെ ക്കുറിച്ചാണ് ഗവേഷണം നടത്തിയിരുന്നത്.അങ്ങനെയാണ് ഇംഗ്ലീഷിൽ സാമാന്യം പരിജ്ഞാനമുള്ള ഗോവിന്ദൻ അപ്പൂപ്പനെ സഹായത്തിന് വിളിച്ചത്. അപ്പൂപ്പന് മിക്ക ഔഷധ സസ്യങ്ങളെക്കുറിച്ചും അറിയാമായിരുന്നു . കുറച്ചു ദിവസങ്ങൾക്കകം തന്നെ അപ്പൂപ്പനെ സായിപ്പിനും കുടുംബാംഗങ്ങൾക്കും ഇഷ്ടമായി.സൂസന് മിക്ക ഔഷധ സസ്യങ്ങളും അപ്പൂപ്പൻ പരിചയപ്പെടുത്തി കൊടുത്തു.സൂസന് വലിയ ബുദ്ധിമുട്ടില്ലാതെ ഗവേഷണം പൂർത്തിയാക്കാൻ സാധിച്ചു.ഗവേഷണം പൂർത്തിയാക്കി 1942 സെപ്റ്റംബറിൽ തിസീസ് സമർപ്പണത്തിനായി ലണ്ടനിലേക്ക് പോകാനായി യാത്ര പറയാനായി അപ്പൂപ്പന്റെ അരികിലെത്തിയ സൂസൻ വിതുമ്പി കരഞ്ഞു.അപ്പൂപ്പനെ ആശ്ലേഷിച്ച് കവിളിൽ ഉമ്മയും നൽകി സൂസൻ ലണ്ടനിലേക്ക് പോയി.തോമസ് ഹാർവാർഡിനെപ്പോലെ ഗോവിന്ദൻ അപ്പൂപ്പനെയും ആ മദാമ്മ പെൺകുട്ടി ഇഷ്ടപ്പെട്ടിരുന്നു.സൂസനൊപ്പം അച്ഛൻ തോമസ് ഹാർവാർഡും അമ്മ മേരിയും ലണ്ടനിലേക്ക് പോയില്ല.അവർക്ക് ഈ നാടും , പ്രകൃതിയും , സംസ്കാരവും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു . ഞായറാഴ്ചകളിൽ സാൻഡൽ ജംഗ്ഷനിലെ കത്തോലിക്കാ പള്ളിയിൽ പോകുന്ന സായിപ്പും ഭാര്യ മേരി മദാമ്മയും ഇടക്കിടെ ഇടത്തിട്ട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും പോകുമായിരുന്നു . ഒഴിവുസമയങ്ങളിൽ ഈ നാടും നഗരവും ചുറ്റിക്കറങ്ങി കാണാൻ അപ്പൂപ്പനെ വിളിക്കുമായിരുന്നു.അപ്പൂപ്പന് അതിൽ അധിയായ സന്തോഷമായിരുന്നു .ഇരുവർക്കും യാത്രകൾ ഹരമായിമാറി.കൂടുതലും തിരുവിതാംകൂറിലെ മനോഹരമായ പ്രദേശങ്ങളാണ് ഇരുവരും യാത്രക്കായി തിരഞ്ഞെടുത്തത്.അങ്ങനെ ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമായി . സായിപ്പിന്റെ വില്ലയിൽ എല്ലാ സ്വാതന്ത്ര്യങ്ങളും അപ്പൂപ്പന് ലഭിച്ചു.ആവശ്യ സന്ദർഭങ്ങളിൽ അപ്പൂപ്പനെ സഹായിക്കാനും തോമസ് ഹാർവാർഡിന് സന്തോഷമേ ഉണ്ടായിരുന്നൊള്ളൂ.അങ്ങനെ ഇരിക്കുമ്പോഴാണ് ആ സന്തോഷ വാർത്ത പുറത്തു വന്നത്.സൂസൻ ഡോ.സൂസൻ ആയി മാറാൻ പോകുന്നു.സൂസന്റെ ഗവേഷണ പ്രബന്ധം സർവകലാശാല അംഗീകരിച്ചു.പി.എച്ച്.ഡി ബിരുദദാന ചടങ്ങിന് അപ്പൂപ്പനെ കൂട്ടികൊണ്ട് ചെല്ലണമെന്ന് തോമസ് ഹാർവാർഡിന് അയച്ച കത്തിൽ പ്രത്യേകം സൂസൻ ആവശ്യപ്പെട്ടിരുന്നു . തോമസ് ഹാർവാഡ് സായിപ്പും അമ്മ മേരി മദാമ്മയും അപ്പൂപ്പനെ ലണ്ടൻ സന്ദർശനത്തിന് ആവതും നിർബന്ധിച്ചു.പക്ഷേ, ദീർഘയാത്ര ബുദ്ധിമുട്ടായതിനാൽ അപ്പൂപ്പൻ പോയില്ല.തോമസ് ഹാർവാർഡും , മേരി മദാമ്മയും ലണ്ടനിലേക്ക് പോയി.സായിപ്പിന്റെ വില്ലയും പറമ്പും നോക്കാനുള്ള ചുമതല അപ്പൂപ്പനെ ഏൽപ്പിച്ചു.ലണ്ടനിൽ ചെന്ന് മകളുടെ കോൺവോക്കേഷൻ ചടങ്ങിൽ പങ്കെടുത്ത ശേഷം തോമസ് ഹാർവാർഡ് സായിപ്പും കുടുംബാംഗങ്ങളും ഏറ്റവും അടുത്തബന്ധുക്കളും ഈസ്റ്റ് ഹാമിലേക്ക് തിരിച്ചു.അവിടെ നിന്നും ഗോവിന്ദൻ അപ്പൂപ്പന് ക്ഷേമവിവരങ്ങൾ അന്വേഷിച്ചു കൊണ്ടുള്ള കത്തയച്ചു. അതിൽ വില്ലയും പറമ്പും സ്വന്തമെന്ന പോലെ നോക്കണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. സായിപ്പ് പറഞ്ഞതു പോലെ വില്ലയും പറമ്പും കൃഷിയും സ്വന്തമെന്ന പോലെ നോക്കി. ഇതിനിടയിൽ തോമസ് ഹാർവാർഡ് മകളുടെ നിർബന്ധ പ്രകാരം ഈസ്റ്റ് ഹാമിലെ കുടുംബ വീട്ടിൽ നിന്നും ഒരു മൈൽ അകലെയുള്ള ഒരു ഗ്രാമത്തിൽ ഒരേക്കർ പറമ്പ് വാങ്ങി.അവിടെ ഔഷധ തോട്ടം നിർമ്മാണം നടത്താനായിരുന്നു ഡോ.സൂസന്റെ ആഗ്രഹം.പക്ഷേ ,കേരളത്തിലെ ഔഷധ സസ്യങ്ങൾ ഈസ്റ്റ് ഹാമിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു പോകുമോ എന്ന സംശയം തോമസ് ഹാർവാർഡിനും ഭാര്യ മേരിക്കും ഉണ്ടായിരുന്നു. ഉദ്യാനപരിപാലകനായ സ്റ്റുവർട്ടും ഇക്കാര്യം തോമസ് ഹാർവാർഡിനോട് പറഞ്ഞിരുന്നു.ഇതിനു മുമ്പ് കേരളത്തിൽ നിന്നും ഒരുപാട് ഇഷ്ടത്തോടെ കൊണ്ടു നട്ട ചില ഔഷധച്ചെടികൾ നശിച്ചു പോയ അനുഭവം തോമസ് ഹാർവാർഡ് സായിപ്പിനുണ്ട് .സ്റ്റുവർട്ടാകട്ടെ ആവുന്നത്ര ചെടികളെ പരിപാലിച്ചു . പക്ഷേ ,അതിലൊന്നു പോലും നന്നായി വളർന്നില്ല.ഇതൊന്നും തന്നെ ഡോ.സൂസനെ ആഗ്രഹത്തിൽ നിന്നും പിൻതിരിപ്പിച്ചില്ല.ഒടുവിൽ ഡോ.സൂസൻ കുറെ ജോലിക്കാരെയും കൂട്ടി ഔഷധ ഉദ്യാന നിർമ്മാണത്തിനായി പുതിയ സ്ഥലത്തേക്ക് പോയി.ഉദ്യാന പരിപാലകൻ സ്റ്റുവർട്ടിനെ ഒപ്പം കൂട്ടിയതുമില്ല.രണ്ടാഴ്ചക്കുള്ളിൽ പണികൾ ഏറെക്കുറെ പൂർത്തിയായി.ഇതിനിടയിൽ ഏതു കാലാവസ്ഥയിലും വളരുന്ന കുറെ ഔഷധസസ്യങ്ങളുടെ ലിസ്റ്റ് സൂസൻ തയ്യാറാക്കിയിരുന്നു.

              ഈസ്റ്റ് ഹാമിലാണെങ്കിലും തോമസ് ഹാർവാർഡിന്റെയും മേരിയുടെയും മനസ് കേരളത്തിലായിരുന്നു.ഭാരതത്തിലേക്ക് തിരികെ പോരാനായി അവരുടെ മനസ് വെമ്പൽ കൊണ്ടു.ഇക്കാര്യം ഇരുവരും സൂസനോട് പറഞ്ഞു.സൂസനും കേരളത്തിലേക്ക് വരാൻ അതിയായ താൽപര്യം ഉണ്ടായിരുന്നു.പക്ഷേ ,കിങ്സ്റ്റണിലെ കോളേജിൽ അദ്ധ്യാപികയായി ചേരേണ്ട സമയം അടുത്തു വരുന്നുണ്ടായിരുന്നു.ഇന്ത്യയിലേക്കുള്ള ദീർഘമായ കപ്പൽ യാത്ര സമയ നഷ്ടമുണ്ടാക്കുമോ എന്നൊരാശങ്ക സൂസനെ അലട്ടി. കൃത്യനിഷ്ഠയുടെ കാര്യത്തിൽ സൂസൻ കണിശക്കാരിയാണ്.കേരളത്തിൽ നിന്നും കുറെ ഔഷധസസ്യങ്ങളും ,വിത്തുകളും ശേഖരിക്കുക എന്നൊരാഗ്രഹം ഒരു വശത്തും കിങ്സ്റ്റനിലെ കോളേജിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിക്കേണ്ട തീയതി അടുത്തുവരുന്നതിന്റെ ആശങ്ക മറുവശത്തും.ഗവേഷണ ബിരുദമുള്ള തനിക്ക് നിഷ്പ്രയാസം മിക്ക കോളേജിലും ജോലി ലഭിക്കുമെന്നറിയാമെങ്കിലും തേമ്സ് നദീതീരത്തിനടുത്തുള്ള കിങ്സ്റ്റനിലെ കോളേജ് അന്തരീക്ഷണത്തോട് ഒരാകർഷണം സൂസന് തോന്നിയിരുന്നു.തന്റെ ഭാരതത്തിലേക്കുള്ള യാത്ര സംബന്ധിച്ച് കിങ്സ്റ്റണിലെ കോളേജ് അധികൃതർക്ക് ഒരു അപേക്ഷ നൽകാൻ സൂസൻ തീരുമാനിച്ചു.ജോയിനിംഗ് തീയതി നീട്ടി കിട്ടാനുള്ള തന്റെ ആവശ്യം കോളേജ് അധികൃതർ അംഗീകരിക്കുമെന്ന് സൂസൻ കരുതി.സൂസന്റെ വിചാരം അസ്ഥാനത്തായില്ല.അക്കാദമിക്കായിട്ട് പ്രാധാന്യം ഉള്ളതുകൊണ്ട് ഭാരതത്തിലേക്കുള്ള യാത്രയുടെ കാര്യത്തിൽ കോളേജ് അധികൃതരും സൂസനെ പിന്തുണച്ചു.അവരിൽ പലർക്കും ഭാരതത്തെക്കുറിച്ച് കേട്ടറിവെ ഉള്ളൂ.കോളേജ് ജീവനക്കാരിൽ ചിലരുടെ ഭർത്താക്കന്മാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ജോലി ഉള്ളതിനാൽ ഇന്ത്യയിൽ സന്ദർശിച്ചിട്ടുണ്ടെന്ന് സൂസനോട് വ്യക്തമാക്കി.

 ഭാരതത്തിലേക്കുള്ള യാത്രയിൽ ഞാനുമുണ്ടെന്ന് അച്ഛനോടും അമ്മയോടും സൂസൻ പറഞ്ഞു.അവർക്കതിൽ സന്തോഷമേ ഉള്ളൂ.കേരളത്തിലേക്കുള്ള യാത്രയിൽ ഉദ്യാനപരിപാലകനായ സ്റ്റുവർട്ടിനെയും കൂട്ടാമെന്ന സൂസന്റെ അഭിപ്രായത്തോട് തോമസ് ഹാർവാർഡും മേരിയും യോജിച്ചു.കേരളത്തിൽ നിന്നും തിരിച്ചെത്തുന്നതു വരെ വളർത്തുനായ മേക്കുവിനും പൂച്ചക്കുട്ടി മിക്കുവിനും ഭക്ഷണം കൊടുക്കാനും ഉദ്യാനപരിപാലനത്തിനുമായി അല്പം പൗണ്ട് അധികമായി ചെലവഴിച്ചാലും വേണ്ടില്ല ഒരു ജോലിക്കാരനെ വെയ്ക്കാൻ തോമസ് ഹാർവാർഡ് സായിപ്പ് തീരുമാനിച്ചു.അന്വേഷണത്തിനൊടുവിൽ അനുയോജ്യനായ ഒരു ജോലിക്കാരനെ ലഭിച്ചു.ജയിംസ് എന്നാണ് അയാളുടെ പേര്.ഏകദേശം നാൽപ്പത്തി അഞ്ച് വയസ് തോന്നിക്കുന്ന കറുത്തചുരുണ്ട മുടികളോടുകൂടിയ ഇരുണ്ട നിറക്കാരനായ ആഫ്രിക്ക കാരനായിരുന്നു അയാൾ.മുറ്റത്തെ ആപ്പിൽ മരങ്ങൾക്കും പടർന്നു പന്തലിച്ചു നിൽക്കുന്ന ബ്ലൂബെറി മരങ്ങൾക്കുമിടയിലായുള്ള ഔട്ട് ഹൗസ് ജയിംസിനും ഭാര്യ മെർലിക്കുമായി തുറന്നു കൊടുത്തു . ഇത്രയും നല്ലൊരു താമസ സൗകര്യം ആദ്യമായിട്ടാണ് തങ്ങളുടെ പ്രവാസ ജീവിതത്തിനിടയിൽ കിട്ടുന്നതെന്ന് ജെയിംസിന്റെയും മെർലിയുടെയും മുഖഭാവത്തിൽ ഉണ്ടായിരുന്നു .ഇതിനിടയിൽ തോമസ് ഹാർവാഡിന്റെ കുടുംബവീട്ടിൽ ഒരു അഥിതി എത്തിയിരുന്നു .മേരിയുടെ അകന്ന ബന്ധുവും വ്യവസായിയുമായ വില്യം.കുറെ നാളെത്തേക്ക് വില്ല്യം തോമസ് ഹാർവാർഡിന്റെ വീട്ടിൽ ഉണ്ടാകും.ഈസ്റ്റ് ഹാമിലെ ബിസിനസ് സാധ്യതകൾ മനസ്സിലാക്കിയ വില്യം അവിടെ ചില സ്ഥാപനങ്ങൾ ആരംഭിക്കാനാണ് എത്തിയത് .ആഫ്രിക്കൻ വംശജരായ തന്റെ ജോലിക്കാരെ മറ്റാരും അക്രമിക്കാതെ നോക്കണമെന്ന് തോമസ് ഹാർവാർഡ് സായിപ്പും മേരിയും വില്ല്യമിനെ ചട്ടം കെട്ടിയിരുന്നു.നല്ലൊരു തുക ചെലവഴിച്ച് ജയിംസിനെയും മെർലിയെയും തന്റെ ഓമന മൃഗങ്ങളെ നോക്കാൻ നിർത്തിയതിലൂടെ തോമസ് ഹാർവാർഡ് സായിപ്പിന്റെ മനസ് തുറന്നു കാട്ടുന്നത് ആയിരുന്നു. 1835 - ൽ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ നിയമം പാസാക്കിയ രാജ്യമാണ് ബ്രിട്ടൺ.നിയമത്തോടുള്ള വിധേയത്തിനപ്പുറം തന്റെ വളർത്തു ജീവികളോടുള്ള സ്നേഹവും കരുതലും തോമസ് ഹാർവാർഡ് സായിപ്പ് വെച്ചുപുലർത്തിയിരുന്നു.


കേരളത്തിലെ ആയുർവേദ ചെടികളെക്കുറിച്ച് റിസർച്ച് നടത്തുകയ

( തുടരും)

Wednesday, March 26, 2025

കേരളത്തിലെ കാവുകൾ

                           കാവ് 

-----------------------------------------------------------------

വൃക്ഷ നിബിഡമായ ആരാധനാ കേന്ദ്രങ്ങളാണ് കാവ്.ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകൾ. വിശുദ്ധവനങ്ങൾ എന്നും ഇവയെ വിശേഷിപ്പിക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ.പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാൽ, വനത്തെ ഉപജീവനമാർഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു. ആചാരപരമായ ആവശ്യങ്ങളാൽ ജനങ്ങൾ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകൾ എന്നും പറയാം.ദക്ഷിണേന്ത്യയിൽ ദ്രാവിഡരീതിയിലുള്ള ഇത്തരം കാവുകളിൽ ഭൂരിപക്ഷത്തിലും പ്രധാനമായും സ്ത്രീ ദേവതകളായിരുന്നു പ്രതിഷ്ഠ. കേരളത്തിലെ പ്രാചീന ദേവതകളായ കാളി, വേട്ടയ്ക്കൊരുമകൻ, അന്തിമഹാകാളൻ, കരിങ്കാളി, അയ്യപ്പൻ, പാമ്പ്(നാഗം), ചാമുണ്ഡി എന്നിവർ കുടികൊള്ളുന്ന സ്ഥലങ്ങളെ മാത്രമേ കാവുകൾ എന്ന് പറയാറുള്ളൂ. ശിവൻ, വിഷ്ണു,ഗണപതി,കൃഷ്ണൻ തുടങ്ങിയ ദൈവങ്ങൾ കുടികൊള്ളൂന്ന സ്ഥലം അമ്പലം/ക്ഷേത്രം എന്നാണ്‌ പറയുക. 


പഴയകാലങ്ങളിൽ കാവുകളോട് അനുബന്ധമായി കുളവും വയലുകളും കാണാം. മനുഷ്യൻറെ ഇടപെടലും ചൂഷണങ്ങളും അനുവദിക്കാതെ വിശ്വാസത്തിന്റെ പിൻബലത്തിൽ കാവുകൾ ഒരു വനം പോലെ പൂർവ്വകാലഘട്ടങ്ങളിൽ സംരക്ഷിച്ചിരുന്നു. വൻമരങ്ങളും ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും കാവുകളിൽ ഇടതൂർന്നു വളരുന്നു. ബാഹ്യ ഇടപടൽ ഇല്ലാതെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥ കാവുകളിൽ നിലനിൽക്കുന്നു. ആദിമ ഗോത്രവർഗ്ഗങ്ങളുടെ ജിവിതരീതികളും ആചാരക്രമങ്ങളും കാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷി ഉപജീവനമാക്കിയ പൂർവ്വികർ കൃഷിനാശം, മൃഗശല്ല്യം, രോഗബാധ മുതലായവ ഇല്ലാതാക്കാൻ പ്രകൃതിശക്തികളേയും,മരണമഞ്ഞ പൂർവ്വികരുടെ ആത്മാക്കളൈയും, ദേവതകളെയും മലദൈവങ്ങളേയും, നാഗങ്ങളേയും ആരാധിച്ചിരുന്നു. ഇതിനായി പ്രത്യേക ഭൂപ്രദേശം അവർ സംരക്ഷിച്ചിരുന്നു. ഇവയുടെ ഭാഗമാണ് ഇന്നു നാം കാണുന്ന കാവുകൾ. സ്വാഭാവിക വനമായ കാവുകൾ അനേകം സസ്യജാലങ്ങൾക്കും ജന്തുജാലങ്ങൾക്കും സൂക്ഷ്മ ജീവികൾക്കും പ്രകൃതിദത്ത ആവാസവ്യവസ്ഥ നൽകികൊണ്ട് പാരിസ്ഥിക സന്തുലനം നിലനിർത്തുന്നു. ഔഷധസസ്യങ്ങളുടെ കലവറയാണ് കാവുകൾ. ഇവ പ്രദേശത്തെ ജലസമ്പത്തിനെ പരിപോഷിപ്പിക്കുകയും വായുവിൽ ഓക്സിജൻറെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാവുകളിലെ കുളങ്ങളും മണിക്കിണറുകളും പ്രദേശത്തെ വറ്റാത്ത ജലസ്രോതസ്സാണ്. "കാവുതീണ്ടിയാൽ കുളം വറ്റും" എന്ന പഴമൊഴി , കാവുകളുടെ തനിമ നിലനിർത്തുന്നതിൽ പൂർവ്വികർ ഏറെ ശ്രദ്ധാലുക്കളായിരുന്നു എന്നതിനു തെളിവാണ്.

കേരളത്തിൽ തിരുവിതാംകൂറിൽ മാത്രം 19നൂറ്റാണ്ടിന്റെ അവസാനപാദം വരെയും "പതിനായിരത്തിനു മേൽ കാവുകളുണ്ടായിരുന്നു"അതിന്ന് കേരളമാകമാനം "2000"ത്തിൽ താഴേ മാത്രമായി ചുരുങ്ങിയിരിക്കുന്നു എന്ന് സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.


മലബാറിൽ അനേകം കാവുകൾ ഇന്നും തനിമയോടെ സംരക്ഷിച്ചു പോരുന്നുണ്ട്. ഇവിടങ്ങളിൽ കാവധിഷ്ഠിതമായ അനേകം ആചാരാനുഷ്ഠാനങ്ങൾ ഇന്നും നിലനിൽക്കുന്നു. മലബാറിലെ കാവുകളിൽ വർഷംതോറും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമാണ് "തിറയാട്ടം". ഇവിടെ കാവുകളോട് ചേർന്ന് ആരാധനാ സ്ഥാനങ്ങൾ (പള്ളിയറ, തിടപ്പള്ളി, ചെറു പീഠങ്ങൾ എന്നിവ) ഉണ്ടായിരിക്കും. ചില കാവുകളിൽ നിത്യപൂജ ഉണ്ടായിരിക്കും. ചിലയിടത്ത് മാസപൂജയോ വിശേഷാൽ പൂജകളോ ആയില്യപൂജയോ ഉണ്ടാകും. മറ്റു ചില കാവുകളിൽ വാർഷിക തിറയാട്ട മഹോത്സവത്തിനു മാത്രമേ ആരാധന അനുവദിക്കുകയുള്ളൂ. പ്രാദേശിക വിശ്വാസങ്ങളനുസരിച്ചാണ് കാവുകളിലെ ആരാധനാക്രമങ്ങൾ. മിക്ക കാവുകളിലും നാഗപ്രതിഷ്ഠ കാവുകൾക്കുള്ളിലായിരിക്കും. ആൽമരങ്ങൾ, കാഞ്ഞിരം, പാലമരം, തൊണ്ടി, ഇലഞ്ഞി, വെട്ടി, താന്നി, കാശാവ് മുതലായവ മരങ്ങൾ കാവുകളിൽ പൊതുവായി കണ്ടുവരുന്നു. തെക്കൻ കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടുള്ള മണ്ണാറശാല ശ്രീനാഗരാജാക്ഷേത്രം, വെട്ടിക്കോട് നാഗരാജാക്ഷേത്രം എന്നിവയോടു അനുബന്ധിച്ചു വലിയ കാവുകൾ കാണാം.


"കാവ്" എന്ന പേരിനു പിന്നിൽ

-----------------------------------------------------------


ബലിയിടുന്ന സ്ഥലം എന്നാണ് കാവിന്റെ അർത്ഥം "ചിറുദൈവങ്ങൾക്കിടും പലി " എന്നാണ്‌ തമിഴ് ലെക്സിക്കനിൽ പറയുന്നത്. സാധാരണാർത്ഥത്തിൽ കാവ് എന്നാൽ മരക്കൂട്ടമാണ്‌. സാങ്കേതികാർത്ഥത്തിൽ അത് ആരാധനാസ്ഥാനമാകുന്നു. 


കേരളത്തിലെ കാവുകൾ


കേരളത്തിലെ കാവുകളെ കാളിക്കാവ്, നാഗക്കാവ് എന്നിങ്ങനെ രണ്ടായി തിരിക്കാം. നാഗദേവിയും നാഗരാജനും എന്ന സങ്കല്പം വരുമ്പോൾ നാഗക്കാവ് കാളിക്കാവില്പെടുത്താം. കാളിക്കാവുകളെ അവയിലെ അനുഷ്ഠാനരൂപങ്ങളെ അടിസ്ഥാനമാക്കി പടയണിക്കാവ്(തെക്കൻ കേരളം), തിറയാട്ട കാവ്‌(ഉത്തരകേരളം) മുടിയേറ്റ് കാവ്(മദ്ധ്യകേരളം), മുടിപ്പേച്ച് കാവ്, കാളിയൂട്ട് കാവ്, തീയ്യാട്ട് കാവ്(അയ്യപ്പൻ തീയാട്ട് കാവും ഇതിൽ പെടുന്നു) പൂതൻ തിറ കാവ്, കളിയാട്ട കാവ് എന്നിങ്ങനെ വിഭജിക്കാം. കാളീദാരിക സംഘട്ടനമാണ്‌ ഈ കാവുകളിലെ പൊതുവായ കഥാബീജം. 

 

കയ്യത്ത് നാഗക്ഷേത്രക്കാവ്(കണ്ണൂർ ജില്ല)

------------------------------------------------------------------------

കണ്ണൂർ ജില്ലയിൽ  ഇരുപത് ഏക്കറിലധികം വിസ്തൃതമായ ഒരു കാവുണ്ട് തളിപ്പറമ്പിനടുത്ത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളിൽ ഒന്നായ കയ്യത്ത് നാഗക്ഷേത്രക്കാവാണ് കണ്ണൂർ ജില്ലയിലെ ഏറ്റവും വിസ്തൃതമായ കാവ്. 


തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്ന് ഏതാണ്ട് ആറ് കിലോമീറ്ററോളം തെക്ക് പടിഞ്ഞാറ് മാറി വെള്ളിക്കീൽ എന്ന സ്ഥലത്ത് ആണ് കയ്യത്ത് നാഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വള്ളിക്കെട്ടുകളും കൂറ്റൻ വൃക്ഷങ്ങളും നിറഞ്ഞ ഗൂഢമായ ഒരു വനസ്ഥലിക്ക് നടുവിൽ ഒരു ക്ഷേത്രം. നാഗരാജാവും, കുഴിനാഗവും ക്ഷേത്രത്തിനകത്തും, വനത്തിന് നടുവിൽ പാടിക്കുന്നിലപ്പനും പ്രതിഷ്ഠ. 

 

സാക്ഷാൽ രാജരാജേശ്വരന്റെ കയ്യിൽ ആഭരണമായി അണിഞ്ഞിരുന്ന  സർപ്പം തന്നെയാണത്രേ കയ്യത്ത് സ്വയം നാഗ സാന്നിധ്യമായി വിരാജിക്കുന്നത്. ശ്രീ രാജരാജേശ്വരന്റെ കയ്യിൽ ആഭരണമായി ധരിച്ച സർപ്പങ്ങളിൽ നിന്നും ഒന്ന് ഇവിടെ ഊർന്ന് വീണു എന്നും അത് ഇവിടുത്തെ സ്വയംഭു സർപ്പ സാന്നിദ്ധ്യമായി പരിണമിച്ചു എന്നുമാണ് ഐതിഹ്യം. അതി വിശിഷ്ടങ്ങളായ സർപ്പാരാധന കേന്ദ്രമായി കയ്യത്ത് നാഗം പരിണമിച്ചതും അത് കൊണ്ട് തന്നെയാണ്. 


 എല്ലാ ആയില്യം നാളിലും നടക്കുന്ന സർപ്പബലി ഏറെ വിശേഷ വഴിപാടാണ്. ധനുമാസത്തിലെ ആയില്യം നാളാണു കയ്യത്ത് നാഗത്തിൽ ഏറ്റവും വിശേഷപ്പെട്ട ദിനമായി കണക്കാക്കുന്നത്. ആയിരക്കണക്കിന് ഭക്തർ അന്നേ ദിവസം ഭക്തർ നാഗാരാധനയ്ക്കായി ഇവിടെ എത്തിച്ചേരും.  


പുരാതന കാലത്ത് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് നിത്യ നിവേദ്യത്തിനുള്ള അരി എത്തിച്ചിരുന്നത് കയ്യത്ത് നിന്നായിരുന്നു. ആ സ്മരണയിൽ ഇന്നും എല്ലാ സംക്രമ നാളിലും കയ്യത്തു നിന്ന് പരമ്പരാഗതമായ രീതിയിൽ തലച്ചുമടായി തളിപ്പറമ്പിലേക്ക് അരി എഴുന്നള്ളിച്ചു കൊണ്ടുവരുന്നത് പതിവാണ്.

ഇരിങ്ങോൾ കാവ് (എറണാകുളം ജില്ല)

--------------------------------------------------------------

1200 വർഷത്തെ ചരിത്രം കണക്കാക്കപ്പെടുന്ന ഇരിങ്ങോൾ കാവ് എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ ആണ് സ്‌ഥിതി ചെയ്യുന്നത്. പെരുമ്പാവൂർ പട്ടണത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരമേ ഒള്ളു ഇവിടേയ്ക്ക്. കേരളത്തിലെ 108 ദുർഗാ ക്ഷേത്രങ്ങളിൽ ഒന്നായ ഇത് പരശുരാമൻ നിര്മിച്ചതാണെന്നാണ് ഐതിഹ്യം.

കേരളത്തിലെ ഏറ്റവും വലിയ കാവെന്ന പ്രത്യേകതയും ഇതിനുണ്ട്. കുന്തിരിക്കം,കൂവളം, തമ്പകം,വെള്ള പൈൻ,തേക്ക് ,ആഞ്ഞിലി, ഏഴില്ലം പാല, പുന്ന കരിമ്പന,മരോട്ടി, ആൽ,വാക,കാഞ്ഞിരം, വേപ്പ്, ഞാവൽ എന്നീ വന്മരങ്ങളും തിലപ്പി,കുരുമുളക്,പാതിരി എന്നീ ഔഷധ സസ്യങ്ങളും തത്ത, കുയിൽ, പരുന്ത്,കാലൻ കോഴി, പുള്ള്,നത്ത് എന്നീ പക്ഷികളും വിവിധതരം ജന്തുക്കളും നിറഞ്ഞ ഇരിങ്ങോൾക്കാവ് ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇരിങ്ങോൾകാവിൽ പിടിയാനയെയാണ് എഴുന്നള്ളിക്കുന്നത്. സുഗന്ധ പുഷ്പങ്ങളോ അവ ചൂടിയവരെയോ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാറില്ല. കാവിന് ചുറ്റുമുള്ള വൃക്ഷങ്ങളിൽ ദൈവാംശം ഉള്ളതായി വിശ്വസിക്കപ്പെടുന്നു,അതിനാൽ ഇവിടെയുള്ള മരങ്ങൾ ഒരു കാരണവശാലും മുറിക്കാൻ അനുവദിക്കില്ല

കല്ലേലി അപ്പൂപ്പൻ കാവ്(പത്തനംതിട്ട ജില്ല)

---------------------------------------------------------------------

ചരിത്ര പ്രസിദ്ധമായ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ കിഴക്കോട്ട് കല്ലേലി - അച്ചൻകോവിൽ റൂട്ടിൽ 9 km സഞ്ചരിച്ചാൽ അച്ചൻകോവിലാറിൻ്റെ തിരത്തുള്ള അതിപുരാധന കാനനഷേത്രമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്, ആദി ദ്രാവിഡഗോത്ര ആരാധനാസമ്പ്രദായത്തിലുള്ള പുജകൾ നടക്കുന്ന അപൂർവ്വം കാനന ക്ഷേത്രങ്ങളിലൊന്നാണിത്.

കേരളത്തിൽ കുംഭ പാട്ട് ,പ്രകൃതിപൂജ ഇവ നടക്കുന്ന ഏക കാവ് പത്തനംതിട്ട ജില്ലയിലെ കോന്നിയിലുള്ള കല്ലേലി ശ്രീ ഊരാളി അപ്പൂപ്പൻ കാവ് .

പ്രകൃതി സംരക്ഷണ പൂജയോടെ കന്നിയിലെ വിശേഷാൽ ആയില്യം തിരുനാളിൽ സർപ്പ ക്കാവിൽ ആയില്യം പൂജയും ഇവിടെ നടന്നുവരുന്നൂ..ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,മീന്നൂട്ട്, വാനര ഊട്ട് ,നാഗ ഊട്ട് ,ആന ഊട്ട് എന്നിവ കാവിലെ പ്രധാന ചടങ്ങ് ആണ് .നാഗ പൂജ നാഗ , കളമെഴുത്തൂം മുടിയാട്ടവും,നാഗർ പാട്ട്, പുള്ളുവൻ പാട്ട് ,മഞ്ഞൾ നീരാട്ട് ,ക്ഷീര നീരാട്ട് തുടങ്ങിയവ കല്ലേലി കാവിൽ നടന്നുവരുന്ന ആചാരങ്ങളാണ് .ആദി ദ്രാവിഡ ഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്ന കാവാണ് ഇത്. .കാവുകളെ കുറിച്ചുള്ള പഠനങൾക്ക് ജപ്പാനിൽ നിന്നുള്ള ജൈവ നരവംശ ശാസ്ത്ര വിദഗ്ദർ ഇവിടെയെത്തി പഠനം നടത്തിയിരുന്നു.രാജ്യത്തെ വിവിധഇടങ്ങളിലെ അദ്ധ്യാപകരും വിദ്യാർഥികളും മാധ്യമ പ്രവർത്തകരും കല്ലേലി കാവിൽ ജൈവശാസ്ത്ര പഠനഗവേഷണങ്ങൾക്കായി എത്താറുണ്ട് .

ഇടത്തിട്ട ഭഗവതീ ക്ഷേത്ര കാവ് (പത്തനംതിട്ട ജില്ല)

---------------------------------------------------------------------

 പത്തനംതിട്ട ജില്ലയിലെ കൊടുമൺ ഇടത്തിട്ട ജംഗ്ഷനു സമീപമുള്ള ഭഗവതീ ക്ഷേത്രത്തിലെ കാവ് വിശ്വാസികളുടെയും പരിസ്ഥിതി സ്നേഹികളുടെയും ശ്രദ്ധ ആകർഷിക്കുന്നു . നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ പരിസരം അപൂർവ്വയിനം വൃക്ഷങ്ങളാലും സസ്യങ്ങളാലും നിറഞ്ഞതാണ്.തമ്പകം(കമ്പകം)-പുനലൂർ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത് തമ്പക തടി ഉപയോഗിച്ചാണ്,ചന്ദനം, കടമ്പ്,കരിമരം,മരുതി,കല്ലാൽ , ഇരിപ്പ,ഉന്നം(ചടച്ചി),താന്നി,നാഗമരം,ചേലമരം,തേമ്പാവ്,പനച്ചി,മടുക്ക(മൊട്ടൽ), വെട്ടി ,പൂവണ്ണ്,പൈൻമരം,മരോട്ടി, ഇലഞ്ഞി,വേങ്ങ,കടമരം, ഈട്ടി ,ഉദി , ശിവലിംഗ മരം, അശോക മരം തുടങ്ങിയ നിരവധി വൃക്ഷങ്ങളും സസ്യങ്ങളും ഇവിടെ കാണാനാകും.ഏറ്റവും കൂടുതൽ ചന്ദനമരങ്ങളും വൈവിധ്യമാർന്ന വന വൃക്ഷങ്ങളും ഉള്ള കൊടുമൺ പഞ്ചായത്തിലെ ഏക കാവും ഇതാണ്.27 നക്ഷത്ര വൃക്ഷങ്ങൾ കാവിലും, ക്ഷേത്ര പരിസരത്തുമായും ഉള്ളതിനാൽ ഈ ക്ഷേത്ര ദർശനം ഏറെ ശ്രേയസ് കരമെന്ന് വിശ്വാസികൾ അഭിപ്രായപ്പെടുന്നു.


വംശനാശഭീഷണി നേരിടുന്ന വൃക്ഷലതാദികളുടെ ഒരു സംരക്ഷണകവചം കൂടിയാണ് കാവുകൾ "കൊല്ലം ജില്ലയിലെ പരവൂർ ആയിരവല്ലി ക്ഷേത്രകാവിൽ നിന്നും ജൈവശാസ്ത്ര ലോകം വംശനാശം നേരിട്ടു എന്നു കരുതിയിരുന്ന "ഇലപ്പ" മരം കണ്ടെത്തിയത് അടുത്തകാത്ത് വിദേശമാധ്യമ ശ്രദ്ധവരെ നേടിയതും,ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ജൈവശാസ്ത്രകാരൻമാർ ആയിരവല്ലികാവ് സന്ദർശിച്ച് പഠനം നടത്തിയതും വാർത്ത ആയിരുന്നു.


"കാവുകൾ, ഇൻഡ്യയിൽ എത്ര?അവയുടെ എണ്ണവും വിവിധ സംസ്ഥാനങ്ങളിലെ പേരുകളും:


Andhra Pradesh 691 (Pavitraskshetralu.)

Arunachal Pradesh 65 (Gumpa).

Assam 40 (Than, Madaico)

Chhattisgarh 600 (Sarna, Devlas,Mandar)

Gujarat 29 (Devra)

Haryana 248 (Beed ,Bani,Bann, Janglat , Shamlat )

Himachal Pradesh 5000 (Deo bhum)

Jharkhand 522 (Sarna,Jaherthan)

Karnataka 1424 (Devarakadu,Devkad).

Kerala 2000( Kavu, Kuriyala,Kottam,Mundya,) 

Maharashtra 1600 (Deorai/Devrai)

Manipur 365(Gamkhap, Mauhak)

Meghalay 79 (Law kyntang)

Orissa 322 ( Jahera)

Puducherry 108 (Kovil Kadu)

Rajasthan 9 (Oran )

Tamil Nadu 503 ( Kovil Kadu)

Telangana 65 ( Pavithra Kshetralu)

Uttarakhand 18 (Devbhumi)

വWest Bengal 670 (Garamthan, Harithan,

Jahera, Sabitrithan,)


ഇൻഡ്യയിൽ കാവുകൾ ഏറ്റവും കൂടുതൽ ഹിമാചൽ പ്രദേശിലും കാവുകൾ നിലനില്ക്കുന്ന സംസ്ഥാനങ്ങളീൽ ഏറ്റവും കുറവ് രാജസ്ഥാനുമാണ് (ഭൂപ്രകൃതി കാലാവസ്ഥ ഒരു പ്രധാനഘടമാകുന്നു എന്നത് ഇത് തെളിയിക്കുന്നു )


കാവുകളെക്കുറിച്ചുള്ള പഠനങ്ങൾ

----------------------------------------------------------------

കേരളത്തിലെ കാവുകളെക്കുറിച്ച് നിരവധി  പേർ പഠനങ്ങൾ  നടത്തിയിട്ടുണ്ട്.അവയിൽ ചിലതൊക്കെ ഇവിടെ  പരാമർശിക്കട്ടെ.ഉത്തര കേരളത്തിലെ കാവുകളെക്കുറിച്ച് ഇ. ഉണ്ണികൃഷ്ണൻ ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാവുകളുടെ നാശം ഒരു സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച് ജിതേഷ് മാണിയാട്ട് ഒരു പഠനം നടത്തിയിട്ടുണ്ട്. കേരളത്തിലെ കാവുകളെക്കുറിച്ച് മുന്നാർ ഡി.ഫ.ഓ. ആയിരുന്ന ഡോ. എൻ. സി. ഇന്ദുചൂഡൻ പഠനം നടത്തിയിട്ടുണ്ട്..


കാവുകളുടെ പ്രാധാന്യം.

----------------------------------------

ഏഷ്യയിലും ആഫ്രിക്കയിലുമാണ് കാവുകൾ കൂടുതലായി കാണപ്പെടുന്നത്.ഗ്രാമങ്ങളിലെ ഭൂഗർഭജലനിരപ്പ് നിലനിർത്താനും ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ ഗ്രാമീണരുടെ ആരോഗ്യസംരക്ഷണത്തിനും സഹായകമാണ്.. കാവുകൾ ജൈവവൈവിധ്യം ഏറെയുള്ള ജീവന്റേ കലവറയാണ്. .കേരളത്തിലെ കാവുകളിൽ 474 ജനുസ്സുകളിൽപെട്ട122 സസ്യകുംടുബങ്ങളിൽ ഉൾപ്പെട്ട 722 സ്പിഷീസ് സസ്യങ്ങൾ ഉള്ളതായും,100 സ്പീഷീസ് സസ്തനികൾ,476 സ്പീഷീസ് പക്ഷികൾ ,156 സ്പീഷീസ് മത്സ്യങ്ങൾ,150 സ്പീഷീസ് ശലഭങ്ങൾ ഉണ്ടെന്നാണ് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റ ശാസ്ത്രീയപഠനത്തിൽ കണ്ടെത്തിയത് .ഇവയെല്ലാം കാവുകൾക്ക് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലെ പ്രാധാന്യം ചൂണ്ടികാണിക്കുന്നു .


വിശ്വാസങ്ങൾ

----------------------------

ചില കാവുകൾ ദേവതമാരുടെ വാസസ്ഥലമാണെന്നാണ് വിശ്വാസം. ഇത്തരം കാവുകളിൽ ചിലതിൽ വർഷത്തിൽ തെയ്യം കെട്ടുൽസവങ്ങളും ക്ഷേത്രങ്ങളുടെ വശങ്ങളിലായി സ്ഥിതി ചെയ്യുന്നവ, ക്ഷേത്രങ്ങള്ക്ക് ചുറ്റുമായുള്ളവ എന്നിങ്ങനെ ഇത്തരം കാവുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിന് ചുറ്റുമായുള്ള കാവുകൾക്ക് ഉദാഹരണമാണ് കാസർഗോട് ജില്ലയിലെ നീലേശ്വരത്ത് സ്ഥിതി ചെയ്യുന്ന മന്നൻ പുറത്ത് കാവ്. മറ്റ് ചില കാവുകൾ നാഗാരാദനയുള്ളവയാണ്. ഇത്തരം കാവുകളിൽ ആയില്യം നാളിൽ പ്രത്യേകം പൂജകളും മറ്റും നടക്കാറുണ്ട്. നാഗാരാധനയുമായി ബന്ധപ്പെട്ട കാവുകളിൽ ചിലതിൽ മനുഷ്യരുടെ പ്രവേശനം പോലും പരിമിതമാണ്. വടക്കൻ കേരളത്തിൽ അനേകം കാവുകൾ ഇപ്പോഴും തനിമയോടെ സംരക്ഷിച്ചു പോരുന്നു. തെക്കൻ കേരളത്തിലും മണ്ണാറശാല, വെട്ടിക്കോട് നാഗരാജാക്ഷേത്രം തുടങ്ങിയവയോടു അനുബന്ധിച്ചു വലിയ കാവുകൾ സംരക്ഷിച്ചു വരുന്നുണ്ട്. കാവുകളെ സംരക്ഷിച്ചു നിലനിർത്തേണ്ടത്  സമൂഹത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്തമാണ്.


 

Tuesday, March 4, 2025

The Reason Behind the Name Pattomthara

 Kodumon is a small town in Pathanamthitta District, Kerala. Even now, old people ca

The Reason Behind the Name Pattomthara 

--------------------------------------------------------------------

Kodumon is a small town in Pathanamthitta District, Kerala. Even now, old people call Kodumon "Pattomthara." The place name Pattomthara originated from the fact that a large number of Tamil Brahmins lived here. Tamil Brahmins are known as "Pattar" in colloquial language. They are also known as Iyers. Later, the majority of Tamil Brahmins relocated from here to near the Padmanabhaswami Temple in Thiruvananthapuram. Malayala Brahmins (Potti) still live in large numbers in Kodumon Panchayat.

  * Why did  Tamil Brahmins leave Kodumon?


According to historical records and local accounts, many Tamil Brahmins left Kodumon and other parts of Pathanamthitta district to settle in Thiruvananthapuram, particularly around the Padmanabhaswamy Temple, for several reasons:


(a) Temple Duties

-------------------------------------------

Tamil Brahmins have a close relationship with the Padmanabhaswamy Temple. So, many of them moved to Thiruvananthapuram.


(b) Economic Opportunities

---------------------------------------------

Thiruvananthapuram, being the capital city of Travancore (and later Kerala), offered better economic prospects, education, and career opportunities, attracting many Tamil Brahmins.


(c) Cultural and Social Ties

----------------------------------------------

Tamil Brahmins had strong cultural and social connections with the royal family of Travancore, who were also Tamil-speaking. This affinity facilitated their settlement in Thiruvananthapuram.


These factors, combined with the natural allure of the temple city, led many Tamil Brahmins to leave Kodumon and settle in Thiruvananthapuram.

🖋️Bhagyaraj.V.B


Ponneduthamkuzhi

 Ponnedutham Kuzhi is just a place name now.

-----------------------------------------------------------------

Ponnedutham Kuzhi is a place between Chandhanappally and Edathitta in Pathanamthitta district.The place name 'Ponneduthamkuzhi' is derived from the Malayalam word Ponnedukkam Kuzhi.The meaning of the Malayalam word 'Ponneduthamkuzhi' is goldmine. In ancient times, gold was extracted from here, and it was a gold mining area. This place was once inhabited by the Goldsmith (Thattan) community. Later, the importance of this place was reduced to just a place name.

🖋️ Bhagyaraj.V.B

Tuesday, February 25, 2025

History of Ayikkareth

 History of Ayikkareth 

-----------------------------------

Ayikkareth is a small hamlet near the small town of Edathitta in Kodumon Panchayat of Pathanamthitta District. The word Ayikkareth means "the land of those who praise together." People also call Ayikkareth as Ayikkareth Murippu.It is a hilly area. Ayikkareth has two parts: East and West. Ayikkareth Junction is located on the western side. The origin of the place name 'Ayikkareth' is from after 1949. 

                                                                                   This is a settlement village. Ayikkareth became a settlement village in the 20th century. The first settler here was Pattoli Adhichan's son, Govindan. Pattoli Adhichan was a traveller, well-versed in herbs. He arrived at Thatta while travelling from the north. Most of the ancestors of those who settled here are from Thatta and Parakkara. Therefore, the festival of Oripuram Bhagavathy Temple in Thattayil has been widely celebrated by the people here since ancient times.

Why did people settle here? These are the reasons: 

(1) Population growth, 

(2) Employment prospects,

 (3) Availability of agricultural land.


      Ayikkareth was a part of the Travancore State until 1949. Later, it became part of the Kollam district. The taluk was Kunnathur when it was part of the Kollam district.Pathanamthitta district was formed on 1-11-1982[G.O (M.S)No 1026/182/RD dated 29.10.1982]. Thus, this area became a part of Pathanamthitta district. The taluk headquarters became Adoor.

        

       Megalithic Culture and Ayikkareth 

 --------------------------------------------------------------------

No Megalithic cultural remains have been found in Ayikkareth, but a burial urn was found in June 2020 from nearby Mankuzhi.This is a part of the Megalithic culture.Megalithic culture didn't extend to Ayikkareth due to various reasons.The main reason is geographical inaccessibility.


       Ayikkareth and Home Addresses

    -------------------------------------------------------------

The place name Ayikkareth is also used as a house name. It reveals the love of the people for the region.


                 A Perennial Well

        -------------------------------------------


 Despite being in a hilly area, there is a perennial well at a place called Ayikkareth. That well is in VG Bhaskaran's farm land. The well is as old as the settlement era.


         Tholuzham and Ayikkareth Hill

      ---------------------------------------------------

If you look west from the top of Ayikkareth Hill, you can see the Thatta area, especially the Tholuzham junction.

     

            Kalleli Appooppan Temple 

          ----------------------------------------------

There is a temple at Ayikkareth Junction where the chief deity is Kalleli Appooppan. This temple was founded in the 21st century.   

    

                   Mullottu Dam 

          -------------------------------------------

      Mullottu Dam is barely half a kilometer from Ayikkareth Junction. This embankment was constructed in 1957. In 2019, the Haritha Kerala Mission launched its 'Pachathuruthu Programme' as a pilot project in the catchment areas of Mullottu Dam.

At one time, irrigation from the Mullottu Dam flourished agriculture in the vicinity. It benefited the laborers and farmers who were residents of Ayikkareth.

                        

                Folk Art and Music

       ------------------------------------------------------


The people of Ayikkareth are ardent lovers of folk art and music. On special days, they gather and present different kinds of folk music.In short, Aikareth can be described as the capital of folk arts and music of Kodumon Panchayat.

                           Religion 

                      ------------------------

The residents of Ayikkareth are Hindus, except for a few Christian families.


               Rituals and practices

  -------------------------------------------------------------


The People of Ayikkareth worship several gods. They worship Sun, Hill, Goddess, Lord Krishna,Lord Siva, Kalleli Appooppan etc.

    The dead are either buried or cremated as per their caste. They believe in immortality of the Soul.

                Ancestral Worship 

          -------------------------------------------

Ancestral worship is prevalent among residents of Ayikkareth. They offer tender coconut water (milk), betel leaves, areca nuts, and tobacco to their ancestors on special days.

       

         Kodungallur Devi Temple Festival

    -----------------------------------------------------------

The Kodungallur Bharani Mahotsavam is a significant festival observed at Bhagavathy Temple in Kodungallur, Thrissur district, Kerala. Historically, residents of Ayikkareth used to take part in the Kodungallur Devi Temple Festival, but now the number of individuals travelling from Ayikkareth to celebrate the Kodungallur Bharani has diminished considerably.


                  Occupation 

                  --------------------

       Most of the people living here are workers and farmers. There are people doing all kinds of jobs now.

                       Agriculture

                  ---------------------------

Ayikkareth is primarily an agricultural area with numerous farmers engaged in farming. They mainly cultivate banana, tapioca,  colocasia, yam, turmeric, ginger, green chili, black pepper, and other crops.

The farmers of Ayikkareth primarily sell their products at Edathitta and the Kodumon market.


      Residents of Ayikkareth and Kodumon Rubber Plantation

----------------------------------------------------------------------

After the formation of the Kodumon Rubber Plantation in 1959 by clearing the Kodumon mini-forest, many residents of Ayikkareth found employment there.

              Position of Women

      -------------------------------------------------

Women enjoyed freedom from the early days of the village of Ayikkareth. They were free to engage in the profession of their choice.There was no social taboo on educating girls. There has been a policy of promoting girls' education since ancient times. So, women are not educationally backward.


                   Harvest Strike

               -----------------------------

Agricultural workers from Ayikkareth actively participated in the harvest strike in the Paddy fields of Edathitta in Kodumon, Kollam district. This struggle took place before the Emergency in 1975.They did not work in the Paddy field until their wages were increased.

          Emergency Period and Ayikkareth

        ------------------------------------------------------------

The period from 25 June 1975 to 21 March 1977 brought misery to the residents of Ayikkareth. They overcame it by exchanging agricultural products and food.

                        Food

             ---------------------------------

The main staple of the people of Ayikkareth is rice. They like to eat boiled tapioca with chutney. Generally, natives of Ayikkareth are flexitarian.

           Vishwakarmaja Community

          --------------------------------------------

Vishwakarmajars play a crucial role in the construction activities of a village. There are also Vishwakarma families in Ayikkareth village.

             

          Ayikkareth has a rich culture and heritage that dates back to the early 20th century. Within it, the pulse of art and agriculture beats. The culture and heritage that we see today was formed during the time of royal rule.It is the responsibility of every Ayikkareth resident to preserve and enrich the rich culture and heritage of Ayikkareth.

🖋️ Bhagyaraj.V.B

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...